കുറുങ്കഥ

ഒരിക്കലും കേട്ടുപരിചയമില്ലാത്ത ഒരു നാടും,, നക്ഷത്രവും കൂട്ടിച്ചേര്‍ത്തു ഉത്സവത്തിന്റെ പേരും നാലും നല്‍കി അന്നദാനത്തെ പ്രകീര്‍ത്തിച്ചു ബന്ധുവായ അമ്മാള്‍ തിരക്കുപിടിച്ച എന്റെ ലോകത്തേക്ക് കടന്നു വന്നു.

''എല്ലാരും ഒരു രൂപ മുതല്‍ പതിനായിരത്തി ഒന്ന് രൂപ വരെ ദാനം ചെയ്തിട്ടുണ്ടമ്മാ''.............

''നൂറു രൂപ എടുത്തു നീട്ടിയപ്പോള്‍ ഒരു രൂപകൂടി കൊടമ്മാ''' എന്നായി

വാക്ക് മുറിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഞാന്‍ അടുത്ത നൂറു രൂപയെടുത്ത്‌
മകനെ കടയിലയച്ചു ഒരു പാക്കറ്റ് ,,14 രൂപയുടെ ബ്രെഡ്‌ വാങ്ങി തിരിച്ചു വന്നപ്പോള്‍ ഒരു രൂപ ചില്ലറക്ക് പകരം ഒരു ചോക്ലേറ്റ്.

''ഈ ചോക്ലേറ്റ് ഉം നൂറുരൂപയും കൊണ്ടുപോയ്ക്കോള്''  ഞാന്‍ പറഞ്ഞു.

അമ്മാള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി...പിന്നെ നടന്നു നീങ്ങി.

നൂറു രൂപയും ചോക്ലേറ്റ് ഉം എടുക്കാന്‍ മറന്നില്ല......